2024 ല്‍ ബിജെപിയെ തോല്‍പ്പിക്കാൻ കഴിഞ്ഞില്ലെങ്കില്‍ 2025ല്‍ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
'ഏപ്രില്‍ - മെയ് ആകുമ്ബോള്‍ തെരഞ്ഞെടുപ്പ് വരും. ജനപ്രശ്‌നം പറഞ്ഞ് ബിജെപിക്ക് വോട്ട് തേടാൻ ആകില്ല. അത്രയ്ക്ക് ദുരിതവും പട്ടിണിയും ആണ് രാജ്യത്ത്. അതിനെ മറികടക്കാൻ വിശ്വാസത്തെ രാഷ്ട്രീയ ആയുധം ആയി ഉപയോഗിക്കുന്നു. ഇതിനെയാണ് വർഗീയത എന്ന് പറയുക' എം.വി ഗോവിന്ദൻ പറഞ്ഞു. രാമക്ഷേത്രം പണി നടക്കുന്നെ ഉള്ളുവെന്നും 2025ല്‍ മാത്രമേ ക്ഷേത്രം പണി പൂർത്തിയാകൂവെന്നും ഉമ്മൻ ചാണ്ടി കണ്ണൂർ എയർപോർട്ട് ഉദ്ഘാടനം ചെയ്ത പോലെയാണ് നാളെത്തെ പരിപാടിയെന്നും എം.വി ഗോവിന്ദൻ പരിഹസിച്ചു.
ഹിന്ദുമതത്തിലെ പ്രധാന ആചാര്യൻമാരായ ശങ്കരാചാര്യൻമാർ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇത് ശരിയായ നടപടിയല്ല എന്നാണ് അവർ പോലും പറയുന്നത്. തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാനുള്ള പണിയാണതെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, പാർട്ടിയില്‍ തെറ്റായ പ്രവണതകളും ജനങ്ങള്‍ക്ക് പൊറുക്കാൻ കഴിയാത്ത കാര്യങ്ങളുമുണ്ടാകരുതെന്ന് എം.വി ഗോവിന്ദൻ പ്രവർത്തകരോട് പറഞ്ഞു. 'ഞാനാണ് കമ്മ്യൂണിസ്റ്റ് എന്നൊരു തോന്നാല്‍ പലർക്കും ഉണ്ടാകാം. ഞാൻ അല്ല കമ്മ്യൂണിസ്റ്റ് എന്ന ബോധം എല്ലാവർക്കും വേണം. പാർട്ടിയെ പടുത്ത ഭൂതകാലം ഓർമവേണം. എത്ര പേര് ജീവൻ കൊടുത്ത പാർട്ടിയാണ് നമ്മുടേത്. തെറ്റായ പ്രവണതകള്‍, ജനങ്ങള്‍ക്ക് പൊറുക്കാൻ കഴിയാത്ത കാര്യങ്ങള്‍ ഉണ്ടാവരുത്. തെറ്റുകള്‍ തിരുത്തി പോവാൻ കഴിയണം'- എം.വി ഗോവിന്ദൻ പറഞ്ഞു.l
.jpg)


%20(468%20x%2090%20px)%20(1).jpg)

